മറ്റെന്തെക്കെയോ ആയിരുന്നു
ഉടലുപേക്ഷിച്ചുള്ള അലച്ചിലില്‍ തളര്‍ന്ന ഇടവേളകള്‍
മഴയ്ക്കായി ദാഹിച്ചിരുന്നു
ഇടവേളകളെ ഉറക്കുന്ന ശബ്ദത്തിനെപ്പോഴും
പൊള്ളുന്ന കുളിരായിരുന്നു
ഉദയത്തിന്നായി കാത്തിരുന്ന ഇടവേളകള്‍ക്ക്
വിരഹത്തിന്റെ നോവായിരുന്നു
അസ്തമനത്തില്‍ ഈറനണിനിഞ്ഞിരുന്ന ഇടവേളകളെ
കടല്‍ക്കാറ്റ് എപ്പോഴോ തഴുകിയിരുന്നു.